ഇന്ത്യന്‍ ഔഷധമേഖല ഇന്നലെ ഇന്ന്

Author: ഇക്ബാല്‍ ബി ഡോ

Edition: lI E

₹ 175

ഭീതി വിതച്ചുകൊണ്ട് ലോകമാകെപ്പടര്‍ന്നുപിടിച്ച എയ്ഡ്സ് രോഗത്തെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് കഴിഞ്ഞത് ഇന്ത്യന്‍ മരുന്നുകമ്പനികള്‍ കുറഞ്ഞവിലയ്ക്ക് എയ്ഡിസുനള്ള മരുന്നുകള്‍ ലഭ്യമാക്കിയതിനാലാണ്. അതുകൊണ്ടാണ് ഇന്ത്യയെ വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി എന്ന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ജനകീയാരോഗ്യപ്രസ്ഥാനമായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് വിശേഷി്പ്പിച്ചത്. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം നടപ്പിലാക്കിയ ഔഷധനയങ്ങള്‍മൂലം ബ്രിട്ടീഷ് മരുന്നുകമ്പനികളുടെ ഇന്ത്യയിലെ സര്‍വാധിപത്യം അവസാനിച്ചു. ഔഷധമേഖലയില്‍ പൊതു-സ്വകാര്യമേഖലാകമ്പനികള്‍ ശക്തി പ്രാപിക്കയും ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പാദിപ്പിച്ച് രാജ്യം ഔഷധമേഖലയില്‍ പൊതു-സ്വകാര്യമേഖലാ കമ്പിനികള്‍ ശക്തി പ്രാപിക്കയും ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പാദിപ്പിച്ച് രാജ്യം ഔഷദോല്‍പാദനത്തിന്‍റെ സ്വാശ്രയത്വം കൈവരിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് ആഗോളസാമ്പത്തികനയങ്ങളുടെ ഫലമായി ജീവന്‍രക്ഷാമരുന്നുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിത്തീര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ ഔഷധമേഖല ബഹുരാഷ്ട്ര കമ്പനികളുടെ വിഹാരരംഗമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ഔഷധമേഖലയുടെ ചരിത്ര വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ ഈ ഗ്രന്ഥം സമഗ്രമായും വസ്തുനിഷ്ഠമായും വിശകലനം ചെയ്യുന്നു.